ഞായർ വൈകിട്ട് ഏഴു വരെയുള്ള കണക്കനുസരിച്ച് സംസ്ഥാനത്ത് മഴദുരിതത്തിൽ 72 പേരാണു മരിച്ചത്. 58 പേരെ കാണാനില്ല. കൊല്ലം ഒഴികെ മറ്റെല്ലാ ജില്ലകളിലും ക്യാംപുകൾ പ്രവർത്തിക്കുന്നുണ്ട്. 1,639 ക്യാംപുകളിലായി 2,51,831 പേർ കഴിയുന്നു. 73,076 കുടുംബങ്ങൾ.
കോഴിക്കോട് ജില്ലയിലാണ് കൂടുതൽ ക്യാംപ്– 313. തൃശൂർ (251), മലപ്പുറം (235), വയനാട് (210) ജില്ലകളാണു തൊട്ടുപിന്നിൽ. മലപ്പുറത്ത് 56,203, കോഴിക്കോട് 53,642, തൃശൂരിൽ 42,176, വയനാട്ടിൽ 37,059 പേർ ക്യാംപുകളിൽ കഴിയുന്നു. കേരളത്തിലാകെ 286 വീടുകൾ പൂർണമായും 2966 വീടുകൾ ഭാഗികമായും തകർന്നു.
via: manoramaonline